Editorial

സംയമനം, സമഗ്രത, സത്യസന്ധത

ജനുവരി മാസം അവസാനത്തെ ആഴ്‌ചയില്‍ കേരളത്തിലെ ഒരു വാരിക പ്രസിദ്ധപ്പെടുത്തിയ അന്വേഷണ റിപ്പോര്‍ട്ട്‌ മാധ്യമ പ്രവര്‍ത്തനത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ വഴിമരുന്നിട്ടിരിക്കുന്നു. ഒരു നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന്‌ പോലീസ്‌ സംശയിക്കുന്ന വ്യക്തിയില്‍നിന്ന്‌ കേരളത്തിലെ 268 വ്യക്തികളുടെ ഇ-മെയില്‍ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച ഇ-മെയില്‍ വിവരങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 268 പേരുടെ വിശദ വിവരങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന ആഭ്യന്തര വകുപ്പിന്‌ അയച്ചിരുന്നു. ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവരായിരുന്നു ഇതില്‍ 258 പേര്‍. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിനായി ആഭ്യന്തര വകുപ്പ്‌ ലിസ്റ്റ്‌ പോലീസ്‌ ഹൈടെക്‌ സെല്ലിനു കൈമാറി.
ഭരണ മുന്നണിയില്‍പെട്ട അറിയപ്പെടുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ തൊട്ട്‌ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ പാര്‍ലമെന്റംഗം വരെ-സാമൂഹ്യ പ്രസ്ഥാനങ്ങളില്‍പെട്ട ആദരണീയരായ വ്യക്തികള്‍തൊട്ട്‌ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍വരെ- പ്രൊഫഷണലുകള്‍തൊട്ട്‌ വിദ്യാര്‍ത്ഥികള്‍വരെ-ജനസാമാന്യത്തിന്റെ നിത്യസാധാരണ തലങ്ങളില്‍പെട്ട 258 പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള പച്ചയായ ഒളിനോട്ടമാണിതെന്ന്‌ വാരിക ആരോപിക്കുന്നു. പോലീസ്‌ ഹൈടെക്‌ സെല്ലില്‍നിന്ന്‌ ചോര്‍ത്തിക്കിട്ടിയ ലിസ്റ്റും വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
മുസ്ലീം സമുദായത്തില്‍പെട്ട ജനപ്രതിനിധികളുടെയും മറ്റും ഇ മെയില്‍ ചോര്‍ത്തിയ നടപടി ഫാസിസമാണെന്നും, സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നുമുള്ള വാദവുമായി പ്രതിപക്ഷ നേതാവ്‌ അച്യുതാനന്ദനും രംഗത്തെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ ആരോപണത്തെക്കുറിച്ച്‌ അന്വേഷിച്ച ഇന്റലിജന്‍സ്‌ മേധാവി സെന്‍കുമാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍, ആരുടെയും ഇ-മെയില്‍ പരിശോധിക്കുകയോ ചോര്‍ത്തുകയോ ചെയ്‌തിട്ടില്ലെന്ന്‌ വ്യക്തമായി. ഒരു കേസുമായി ബന്ധപ്പെട്ട്‌ പോലീസ്‌ സംശയിക്കുന്ന ഒരു വ്യക്തിയില്‍നിന്നാണ്‌ 268 പേരുടെ ഇ മെയില്‍ വിലാസം കിട്ടിയത്‌. ഇതില്‍ എല്ലാ മതവിഭാഗക്കാരുമുണ്ട്‌. അല്ലാതെ വാര്‍ത്തകളില്‍ പ്രചരിക്കുന്നതുപോലെ ഒരു പ്രത്യേക മതവിഭാഗം മാത്രമല്ല. അതിനാല്‍ അയാളുടെ കൈവശമുള്ള ഇ മെയില്‍ വിലാസം ആരുടേതാണെന്ന്‌ അറിയുവാനാണ്‌ ഇവരുടെ പേരുകള്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ക്കു കത്തയച്ചത്‌. മുമ്പും പല കേസുകളുടെയും അന്വേഷണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ ഇ മെയില്‍ വിലാസങ്ങള്‍ പരിശോധിച്ചിട്ടുണ്ട്‌. അതിനാല്‍ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം ഹീന നടപടികള്‍ ഖേദകരമാണന്നു മുഖ്യമന്ത്രി പറഞ്ഞു. ഇ മെയില്‍ വിഭാഗത്തില്‍പെട്ട പോലീസ്‌ ലിസ്റ്റില്‍ സമദ്‌ സമദാനിയുടെ പേരുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്‌ ഡി.ജി.പി. യും അറിയിച്ചു. ഇ മെയില്‍ വിവാദത്തില്‍ കഴമ്പില്ലെന്ന്‌ മന്ത്രി കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
മാധ്യമങ്ങള്‍ സമഗ്രതയോടെയും, സംയമനത്തോടെയും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും വിശകലനം ചെയ്യാനും ബാധ്യസ്ഥരാണ്‌. സെന്‍സേഷണലിസം വായനക്കാരെ വര്‍ധിപ്പിക്കുന്നു എന്നത്‌ സത്യമാണ്‌. പക്ഷേ, അത്‌ ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന രീതിയിലാവരുത്‌. വാര്‍ത്തകളുടെ സത്യസ്ഥിതി സമഗ്രമായി അന്വേഷിച്ചറിയാതെ വളച്ചൊടിച്ച്‌ പ്രസിദ്ധീകരിച്ചാല്‍ അത്‌ ഗുണത്തേക്കാളേറെ ദോഷമാണ്‌ ഉണ്ടാക്കുക. ഇ മെയില്‍ വിവാദത്തില്‍ തന്നെ കേരളം സമൂഹത്തിന്‌ ഒട്ടേറെ സംഭാവനകള്‍ നല്‍കുന്ന പ്രധാനപ്പെട്ട ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുള്‍മുനയില്‍ നിറുത്തുന്നു എന്ന വാര്‍ത്താ പ്രചരണം അപകടകരവും പ്രത്യാഘാതങ്ങള്‍ നിറഞ്ഞതുമാണ്‌. മാധ്യമങ്ങള്‍ സമൂഹത്തിന്റെ ഭദ്രത തകര്‍ക്കാന്‍ കൂട്ടുനില്‍ക്കരുത്‌. വസ്‌തുനിഷ്‌ഠങ്ങളായ യാഥാര്‍ത്ഥ്യങ്ങളെ വ്യാഖ്യാനങ്ങള്‍ അടിച്ചേല്‍പ്പിച്ച്‌ പ്രസിദ്ധീകരിക്കുമ്പോഴും, പ്രക്ഷേപണം ചെയ്യുമ്പോഴും എല്ലാ സമുദായങ്ങളിലുംപെട്ട ബുദ്ധിയും വിവേകവുമുള്ള പ്രബുദ്ധരായ ജനങ്ങള്‍ ഇത്‌ തിരിച്ചറിയുന്നുണ്ടെന്നുള്ളത്‌ അവര്‍ ഓര്‍ക്കേണ്ടതാണ്‌.
ഫീച്ചര്‍ എഴുതുന്ന ആളായാലും, ചര്‍ച്ച മോഡറേറ്റു ചെയ്യുന്ന ആളായാലും ഇന്‍ര്‍വ്യൂ നടത്തുന്ന ആളായാലും മാധ്യമപ്രവര്‍ത്തകന്റെ സത്യസന്ധതയും പക്വതയും പ്രകടിപ്പിക്കേണ്ടതാണ്‌. തങ്ങള്‍ ഉദ്ദേശിക്കുന്ന ഒരു കാര്യം സമര്‍ത്ഥിക്കുവാന്‍ വേണ്ടി മാത്രം ചോദ്യങ്ങള്‍ ചോദിക്കുകയും, അവ സ്ഥാപിക്കുവാന്‍വേണ്ടി വസ്‌തുതയുടെ പല കാര്യങ്ങളും വിട്ടുകളയുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തന രീതി ഇന്നു കണ്ടുവരുന്നുണ്ട്‌ ഇക്കാര്യത്തില്‍ ഒരു മാധ്യമവും, ഒരു പത്രവും വ്യത്യസ്‌തമല്ല. പത്രധര്‍മ്മ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്വതന്ത്ര മാധ്യമങ്ങള്‍ പൊതു ചര്‍ച്ചകള്‍ക്കുള്ള വേദികളായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്‌. ഒരു പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും സമഗ്രതയോടെ അവതരിപ്പിക്കുവാനും, ആ ചര്‍ച്ചകള്‍ നിഷ്‌പക്ഷമായി മോഡറേറ്റ്‌ ചെയ്യുവാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണം.
ഒരു പ്രശ്‌നം കേട്ടാല്‍ ഉടനെ അതിന്റെ നിജസ്ഥിതി പഠിച്ച്‌ വിശകലനം ചെയ്യാതെ രാഷ്‌ട്രീയ പ്രേരിതമായിപ്രതികരിക്കുന്ന രീതി രാഷ്‌ട്രീയ നേതാക്കന്മാര്‍ക്കും ചേര്‍ന്നതല്ല. ഇത്തരം പഴഞ്ചന്‍ രാഷ്‌ട്രീയ പ്രതികരണരീതി അവസാനിപ്പിക്കണം. രാഷ്‌ട്രീയമല്ല, വിഷത്തിന്റെ മെറിറ്റാണ്‌ ചര്‍ച്ചയുടെ ഉരകല്ലായി മാറേണ്ടത്‌. വികസനകാര്യങ്ങളില്‍ പോലും രാഷ്‌ട്രീയ വിവാദങ്ങളില്‍പെട്ട്‌ മുരടിച്ചു നില്‍ക്കുന്ന ഒരു നാടാണ്‌ കേരളം. കൊച്ചി മെട്രോ, അതിവേഗ റെയില്‍ കോറിഡോല്‍ അതിവേഗ റോഡ്‌ പദ്ധതി ഇതെല്ലാം തെറ്റായ രാഷ്ട്രീയ സമീപനത്തിന്റെ ഫലമായി വിവാദങ്ങളുടെ ചുഴിയിലും എതിര്‍പ്പിലും മുങ്ങിപ്പോയിരിക്കുന്നു. ജലവിതരണം, മാലിന്യ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിനും, പദ്ധതികളുടെ നിര്‍വഹണത്തിനും തദ്ദേശസ്ഥാപനങ്ങള്‍ നിസ്സഹായരായി നോക്കിനില്‍ക്കുന്ന കാഴ്‌ച നാം കാണുന്നു.
കേരളത്തിലെ സാമൂഹ്യ-സാമുദായിക സൗഹാര്‍ദ്ദവും, ജനങ്ങളുടെ സൈ്വര്യ ജീവിതവും പരസ്‌പര വിശ്വാസവും നിലനിര്‍ത്തുന്ന കാര്യത്തില്‍ ലാഭേച്ഛ കൂടാതെ മാധ്യമപ്രവര്‍ത്തകരും, രാഷ്‌ട്രീയനേട്ടം കണക്കാക്കാതെ രാഷ്‌ട്രീയ നേതാക്കന്മാരും കരുതലോടെ നീങ്ങേണ്ട അവരുടെ കടമയെക്കുറിച്ച്‌ ഞങ്ങള്‍ വിനയപൂര്‍വ്വം അനുസ്‌മരിക്കുന്നു.

192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4